Monday 9 January 2012

ഡ്രാക്കുളയുടെ സുവിശേഷം


                                       ഡ്രാക്കുളയുടെ സുവിശേഷം

                     അറിയാമായിരുന്നോ?
നീയല്ലേ  മുതിര്‍ന്നതിനു ശേഷം എന്നെയതെല്ലാം ഓര്‍മ്മിപ്പിച്ചത്?അത്: ഹൃദയത്തെ അടയാളപ്പെടുത്തിയ നീല മഷിക്കറയായിരുന്നു .എന്‍റെ പാപത്തിന്‍റെ ആദ്യ അടയാളം.ഇളം കരിക്ക് പോലെ മൃദുവായ തോണ്ണ്‍  കൊണ്ട് ഞാനാ മുന്തിരി പഴത്തെ അമര്‍ത്തി കടിച്ചപ്പോള്‍ നെഞ്ചില്‍ പടര്‍ന്ന വയലറ്റ് കറക്ക് നിന്‍റെ രക്തത്തിന്‍റെ യും എന്‍റെ പാപത്തിന്‍റെ യും തീഷ്ണ ഗന്ധമായിരുന്നു.പിറവി യില്‍ ശാപത്തിന്‍റെ തന്തക്കാലുമായി ഞാന്‍ എന്‍റെ ഗര്‍ഭജലസമുദ്രോറ    ഇടതു കാല്‍ കൊണ്ട് എത്ര നിസ്സാരമായാണ് ചവിട്ടി ചിതറിച്ചത്.അമ്മയുടെ നിറമില്ലാത്ത കണ്ണീരെല്ലോ, ഉള്ളവയവത്തിന്‍റെ ആന്തരിക മാസ്മര ഗന്ധം എന്‍റെ ഉടലില്‍ നിന്നും കഴുകിയുലര്‍ത്തത് .
       "എന്‍റെ പ്രഭോ...എന്‍റെ പ്രഭോ..." 

സീമിത്തേരിയിലെ തണുത്ത കാറ്റ് എന്‍റെ കാലടികളെ ഇക്കിളിപ്പെടുത്തുന്നു...ആദ്യമായ്  മണ്ണ്തൊട്ട  ഉണ്ണിയാകുന്നു ഞാന്‍ ....
"മൂന്നു തവണ ..... അമ്മെ എന്‍റെ പ്രഭ്വി ...മൂന്നു തവണ അച്ഛന്‍റെ മുഖത്ത് നീയല്ലേ എന്നെ കൊണ്ട് മണ്ണ് വീഴ്ത്തിച്ചത്?"
         ചുവന്ന  സാന്ധ്യ മേഘങ്ങളില്‍..വെളുത്തു പടര്‍ന്ന പഞ്ഞി കംബളം- ഈ മഞ്ഞു..ഇത് പുകയുന്നോ?എരിയുന്നോ?വിളറിയ പുകയുടെ നേര്‍ത്ത ശ്മശാന ഗന്ധം.....നിന്‍റെ മൂക്ക് അത് ചുവപ്പിച്ചു.. അമ്മെ... എന്നെ അത് കരയിച്ചു...മണ്ണ് ,എന്‍റെ പിതാവിനെ ഒരു അഗ്നി നാളത്തേക്കാള്‍ തീവ്രമായി ,കാമുകിയുടെ ഈറന്‍ ഉടല്‍ പോലെ ആസക്തമായി ആലിംഗനം ചെയ്തു...പാതിയടഞ്ഞ കൃഷ്ണമണിയുടെ നീലിച്ച പ്രേമം മണ്ണില്‍ ദ്രവിച്ചു...
       "അവരാണ് അത് ചെയ്തത്..." എന്‍റെ വിശപ്പിനു മേല്‍ പക പോലെ പടര്‍ന്ന മുലപ്പാല്‍ ക്രോശിച്ചു...
"നിന്‍റെ ആത്മാവ് സ്നേഹരഹിതമായിരിക്കട്ടെ കുഞ്ഞേ "നീറ്റു പകയിലെ തലച്ചോര്‍ കനലുകള്‍ ഊതിയൂതി അമ്മയെന്നെ വളര്‍ത്തി.
അവരുടെ രക്തത്തിന് വേണ്ടി അമ്മയെന്നെ ദാഹാര്‍ത്തനാക്കി ...അവരുടെ മാംസത്തിനു വേണ്ടി എന്‍റെ ഹൃദയത്തില്‍ പട്ടിണിയുടെ പാപക്കുരിശുകള്‍ കുത്തിയിറക്കി...
   "എന്‍റെ മിശിഹായെ...മലിന മാംസകാരിയായ പാപത്തില്‍ നിന്നും വേദനകളുടെ രക്ത വീഞ്ഞിന്‍ വീപ്പകളില്‍ നിന്നും നീയെന്നെ മോചിപ്പിച്ചതെയില്ലല്ലോ?"
               നിന്‍റെ വഴി.... നിന്‍റെ വഴി...വീഞ്ഞിനു പകരം എന്‍റെ അള്‍ത്താര കറുപ്പില്‍, അവരുടെ ഊതരക്തം ഞാന്‍ ഊറ്റിഎടുത്തു.അവരുടെ മലദ്വാരങ്ങളിലൂടെ അവരെ ഞാനെന്‍റെ മരക്കുരിശുകളിലേക്ക് കയറ്റി എടുത്തു.അവര്‍ക്കൊരിക്കലും കുരിശു ചുമക്കേണ്ടി വന്നില്ല...എന്‍റെ കുരിശുകള്‍ അവരെ ചുമന്നു.അവരുടെ കീറശരീരത്തില്‍ എന്‍റെ അപ്പത്തിനുള്ള മാംസം വെന്തു...അവരുടെ ഞരമ്പുകള്‍ചിന്തി ചിതറിയ കൊഴുത്ത രക്തം എന്‍റെ മുഖത്തെ ചുമപ്പണിയിച്ചു .എന്‍റെ കാസയിലെ രക്ത ലഹരിക്ക്‌ പശിമ കൂടി.എന്‍റെ ജീവബലി,വേദനക്കും മരണത്തിനുമിടയില്‍ അതിദുര്‍ഭലമായ പിടച്ചിലില്‍ അവര്‍ കൈക്കൊണ്ടു..എന്‍റെ കറുത്ത ബലി..രക്തം വാര്‍ന്നു,വിളറിപ്പോയ കണ്‍കളില്‍ എന്‍റെ പച്ച മാംസപ്പക ആദിമമായ ഭീതി വളര്‍ത്തി..
    ഞാന്‍ തന്നെയായിരുന്നു എന്‍റെ പുരോഹിതന്‍...
     ഞാന്‍ തന്നെയായിരുന്നു എന്‍റെ പിതാവ്................
    ഞാന്‍ തന്നെയായിരുന്നു എന്‍റെ    പുത്രന്‍....
    ഞാന്‍ തന്നെയായിരുന്നു എന്‍റെ പരിശുദ്ധാത്മാവ് ......

ഹ്ഹാ പ്രിയപ്പെട്ടവളെ എന്‍റെ ആത്മ ബലികളില്‍ പകയില്ലായിരുന്നു.പ്രതികാരത്തിന്‍റെ കൂരംബന്‍ പല്ലുകള്‍ ഇല്ലായിരുന്നു...രക്തം മുലപ്പലായ് ഊട്ടി നല്‍കിയ അമ്മ വിശപ്പും...ഒരു കണ്ണീരിലും നനഞ്ഞു തീരാത്ത ആ ദാഹവുമുണ്ടായിരുന്നു.
    ഞാന്‍ തന്നെയായിരുന്നു എന്‍റെ പ്രഭു ....
    ഞാന്‍ തന്നെയായിരുന്നു എന്‍റെ രാജ .....

വലെഷ്യയില്‍ ഏത് മണ്ണിടമാണ് എന്‍റെ സ്പര്‍ശത്താല്‍ വിത്തുകള്‍ മുള പൊട്ടിക്കാതിരുന്നത്?
വലെഷ്യയില്‍ ഏത് പെണ്ണിടമാണ് ഈ രാജകുമാരന്‍ തൊട്ടറിയാതിരുന്നത്?എന്റെ സ്പര്‍ശത്താല്‍ എതിളം മുലഞെട്ടുകളാണ് ഞെട്ടിത്തരിപ്പോടെ  ഞാവല്‍ക്കാ  തോട്ടങ്ങളില്‍ പഴുത്ത കായ്കളെ പോലെ വിറക്കാതിരുന്നത്?ഏതേതു താമര മൊട്ടുകള്‍ ആണ് ലഹരി മതിര്‍ത്ത ലജ്ജയില്‍ എനിക്കായി വിടരാതിരുന്നത്?
         പക കറുത്ത  ഈ പ്രേമ ചുണ്ടുകളില്‍ കാന്തിക ലഹരി തുളിച്ചവളെ...സര്‍പ്പ സമാനിയായ ഈ നാവിനെ നിന്‍റെ  ഉമിനീര്‍ വിഷത്തില്‍ കുഴച്ചവളെ...
നീ വരുവോളം ഞാന്‍ തന്നെയായിരുന്നു ഈ ലോകചക്രവര്‍ത്തി...
നിന്‍റെ പ്രേമം എന്നെ ഭിക്ഷുവാക്കി...
അശരണനാക്കി ......
നിന്‍റെ കാല്‍ക്കീഴിലെ കാവല്‍നായാക്കി...
                നീ ...നീ...നീ ... തന്നെയായിരുന്നു  പ്രിയപ്പെട്ടവളെ, പ്രഭാത നക്ഷത്രങ്ങള്‍ ചെറു ശിശുക്കളായ് കണ്‍ചിമ്മിയ  ആ മട്ടുപ്പാവില്‍ വച്ച് ,വിശുദ്ധ ബലി പോലെ, എന്‍റെ പല്ലുകള്‍ക്കിടയിലേക്ക്  നിന്‍റെ നീല ഞരമ്പ്  വെച്ചമര്‍ത്തിയത്  ?

     ഹാ പ്രിയേ.. അവിവാഹിതയായിരുന്നിട്ടും നിന്‍റെ രക്തം എനിക്കായ് മുലപ്പാല്‍ച്ചുരത്തിയില്ലേ?നവംബര്‍മാസ തണുപ്പില്‍ പ്രിയേ പ്രിയേ ഞാനോര്‍ക്കുന്നു ......മോണിംഗ് ക്ലോറി പൂക്കളെ പോലെ നീ എന്‍റെ കൈകളില്‍ കിടന്നു ഉന്മാദത്തോടെ പിടഞ്ഞത്...
          ഞാനെന്ന സമുദ്രത്തെ ഒറ്റ ചുംബനത്താല്‍ ഉറിഞ്ചിയെടുത്ത വിശുദ്ധ വെണ്‍ശം
ഖല്ലേ നീ....?
എന്‍റെ രക്ത മാതളപ്പഴം ....നിന്‍റെ ഹൃദയഅറയില്‍ ഏകാകിയായ ശിശുവേ ഞാന്‍ പകച്ചപ്പോള്‍, പ്രിയപ്പെട്ടവളെ പ്രിയപ്പെട്ടവളെ ...നീയെന്തിനായിരുന്നു വിതുമ്പിയത്?
 പതിനായിര കണക്കിന് തുര്‍ക്കികളുടെ രക്തം വീണു നനവാര്‍ന്ന മണ്ണില്‍ വച്ച്....ലക്ഷക്കണക്കിനു പ്രേതങ്ങളുടെ ആര്‍ത്തനിലവിളികള്‍ക്കിടയില്‍ വച്ച്.... പ്രാണനറുന്ന ശാപങ്ങളുടെ നടുവില്‍ വച്ച്...ആ അമാവാസി രാത്രിയില്‍ ഞാന്‍ നിന്നെ, ഭ്രാന്തനായ കാമുകന് മാത്രം സാധിക്കുന്ന പ്രേമോന്മാദത്തോടെ  പ്രാപിച്ചില്ലേ പ്രിയേ?
നിന്‍റെ കന്യാ രക്തം വീണു ചുവന്ന ഭൂമിയില്‍ നമ്മള്‍ രണ്ടാത്മാക്കളുടെ ആത്മബലിയും പൂര്‍ത്തിയായില്ലേ?
     ഹ്ഹോ എന്‍റെ ദൈവമേ ...നമ്മുടെ പ്രേമം...അതെന്തായിരുന്നു...ആത്മാവിന്‍റെ കത്തല്‍....പ്രാണനെ അറുന്നു പൊള്ളിച്ച ചുംബനങ്ങള്‍ ...അഗ്നിയുടെ കാമരോഷ വികിരണങ്ങള്‍...മാംസം മാംസത്തിലുരഞ്ഞു  പരസ്പരം തീ പിടിച്ച ചെറുപ്രേമ സ്ഫുലിം ഗങ്ങള്‍ ...നഖങ്ങള്‍ കൊണ്ട് മാന്തിയും.... പല്ലുകള്‍ കൊണ്ട് കടിച്ചു കീറിയും നാം നടത്തിയ സ്നേഹത്തിന്‍റെ  ഭ്രാന്തന്‍ യുദ്ധങ്ങള്‍....
എന്‍റെ പ്രിയേ ...നിന്നോളം ഞാന്‍ മറ്റെന്തിനെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ???
      പ്രിയേ ...എന്‍റെ പ്രിയേ... എന്നിട്ടും നിന്‍റെ മിശിഹാ നിന്നിലൂടെ എന്നെ ചതിച്ചു...ഈ ലോകം ...ഈ പ്രപഞ്ചം ....എന്‍റെ  വല്ലേഷ്യ... എന്‍റെ വംശാ വലി ...എല്ലാം നിന്നെ പ്രതി എന്നെ തള്ളി പറഞ്ഞു....
നിന്നെ പ്രതി ...നിന്നെ പ്രതിയാണ് ഞാന്‍ മരിച്ചത്...എന്നിട്ടും എന്‍റെ കുഴിമാടത്തില്‍ അവര്‍ നട്ട ഗാര്‍ലിക്ക് വള്ളികള്‍ക്ക് വെള്ളമോഴിക്കെ നീ എന്തിനാണ് നിലവിളിച്ചു കൊണ്ടേയിരിക്കുന്നത്?
ഞാന്‍ ഒരു പിശാചാണെന്നു പ്രിയപ്പെട്ടവളെ നീയും വിശ്വസിച്ചുവോ ?
എന്‍റെ പ്രിയപ്പെട്ടവളെ....
      ആത്മാവിന്‍റെ അന്തര്‍ദാഹമൊടുങ്ങാതെ... എന്‍റെ ശരീരത്തില്‍  കത്തുന്ന ദാഹവും കുടല്‍ കീറി പിളര്‍ക്കും വിശപ്പുമോടുങ്ങാതെ നിന്നോടുള്ള കോടാനുകോടിവര്‍ഷ പ്രേമം അടങ്ങാതെ   ഞാനീ പെട്ടിക്കുള്ളില്‍ അഴുകി തീര്‍ന്നുവെന്ന് നീ വൃഥാ വിശ്വസിച്ചല്ലോ?

നിന്‍റെ നീലക്കണ്‍കളിലെ    പ്രേമം അവസാനിക്കാത്തിടത്തോളം കാലം  നീ അറിക....... എന്‍റെ അസ്ഥികള്‍ പൂക്കയില്ല...
എന്‍റെ ചുണ്ടുകളിലെ നിന്‍റെ അന്ത്യ ചുംബനതിണര്‍പ്പ്   മായുകയില്ല....
നീ കേള്‍ക്ക പ്രിയപ്പെട്ടവളെ ...രക്തം രക്തത്തെ ചതിക്കുമ്പോഴാണ്  ചതിയുടെ യഥാര്‍ത്ഥ ഉന്മാദ ലഹരി..
കാലുകളില്‍ നീ വിതറിയ മുള്ളാണികള്‍ തറച്ചു കയറുമ്പോള്‍  ആദ്യമായി നീ എന്‍റെ  മുകളിലിരുന്നു പുഞ്ചിരിച്ചതും...
നീയൊരു മുള്ളാണിയായതുമാണ്  ഞാനോര്‍ക്കുന്നത്..

നിന്‍റെ ചതി....എന്‍റെ വിധി...
നീയെനിക്ക് വീഞ്ഞായി വിളമ്പിയ വിഷത്തിനുമുണ്ടൊരു ക്രൂരലഹരി...
പക്ഷെ അതിനു നിന്‍റെ കഴുത്തിലെ ഇളം രക്തരുചിയോളം  കടുപ്പമില്ല ..രൌക്ഷ്യവുമില്ല പ്രിയേ......
നീ എന്‍റെ മാംസം ഭക്ഷിക്കുന്ന അന്ത്യനാളിലും നിന്‍റെ പ്രേമം എന്നെ ഉയിര്‍ത്തു  എഴുന്നേല്‍പ്പിക്കുന്ന  മൂന്നാംനാളുണ്ടാകുമെന്ന് നീ  മറന്നു പോയോ?

നമ്മുടെ നട്ടെല്ലിനെ നക്കി തോര്‍ക്കുന്ന ഭയം പോലെ തന്നെ ആദിമവും ശക്തവുമാണ് എന്‍റെ പ്രേമം....
നിന്‍റെ ചര്‍മം പോലെ അത് നിന്നെ പൊതിയുന്നു....
ശതകോടി വര്‍ഷങ്ങളായി ഞാനീ ശവപ്പെട്ടിക്കകത്ത്  നിന്നെ കാത്തു അര്‍ദ്ധനിദ്രയില്‍ നിന്‍റെ പിങ്ക് മുല ചുണ്ടുകളെ സ്വപ്നം കാണുന്നു...

നിന്‍റെ മുടിയിഴകളിലെ വന്യ സുഗന്ധ ഗന്ധമാണ്  എന്‍റെ ശവക്കച്ചക്ക്...
നിന്‍റെ  ഉമിനീര്‍ പഴുക്കുന്നല്ലോ എന്‍റെ ചുണ്ടില്‍...
നിന്‍റെ ആലിംഗനത്തില്‍  ഞരുങ്ങുന്നല്ലോ എന്‍റെ മൃതശ്വാസകോശങ്ങള്‍...
നോക്ക്.......... നോക്ക്...
ഞാനൊരു ഘ്രാണ വീറെറിയ    നായ്‌...
ഏത് ജന്മത്തില്‍ ഒളിച്ചാലും ഏത് ലോകത്ത് വളര്‍ന്നാലും നിന്നെ ഞാന്‍ തിരിച്ചറിയും...
എന്‍റെ ആത്മാവ് നിനക്ക് വേണ്ടിയാണിത്രയും സഹിച്ചത്....
പ്രേമത്തി
ന്‍റെ ചതിയെ ...രക്തത്തിന്‍റെ ചതിയെ...നീ മറക്ക...
     എത്ര ജന്മങ്ങളുടെ പകയുണ്ട് നമുക്കുള്ളില്‍? എത്ര ഭോഗങ്ങളുടെ പ്രതികാരമുണ്ട് നമുക്കിടയില്‍?
വരൂ  ... എന്‍റെ പ്രിയപ്പെട്ടവളെ ...
ഞാന്‍ നിനക്ക് വേണ്ടി മുളച്ച ഒരു പൂമൊട്ട്...
എന്നെ പിച്ചിയെടുത്ത്‌ ഞരടിക്കളയുക.......
വരൂ.................. ഞാന്‍ നിനക്കായി പിറവി കൊണ്ട്  പ്രാപ്പിടിയന്‍....
എന്‍റെ കഴുത്തു  നീ ഞരിക്ക..........
ഒഹ് പ്രിയേ............
ഞാന്‍ നിന്‍റെ അപ്പം നീ എന്നെ ബോര്‍മ്മയിലിട്ടു ചുട്ടെടുക്കുക........
വരൂ എന്നെ നിന്‍റെ കാല്‍ക്കീഴില്‍ ഇട്ടു ചവിട്ടി അരക്കൂ ...............
വരൂ..................നിന്‍റെ പ്രേമത്താല്‍ ഈ ശവക്കുഴിയില്‍ നിന്നും എന്നെ മോചിപ്പിക്കൂ...
വിധിയുടെ വിഡ്ഢി  സ്വര്‍ഗത്തില്‍ നിന്നും പ്രേമത്തി
ന്‍റെ ഗംഭീരമായ നരകത്തീയ്യിലേക്കു നീയെന്നെ കൊണ്ട് പോകൂ....
ഇതാ... എന്‍റെ പ്രിയപ്പെട്ടവളെ..ഇത് ഭക്ഷിക്കുക...
ചോരയിറ്റുന്ന ഈ ചുവന്ന പഴം നിന്‍റെ വിശപ്പും ദാഹവും അകറ്റും....
 പ്രിയേ..
എന്‍റെ പ്രിയേ....... ഈ കനി സ്വീകരിക്ക..........
ഈ വിശുദ്ധ പഴം നിനക്ക് വിലക്കപ്പെട്ടതല്ല....
വരൂ ...സ്വീകരിക്കൂ....
ഹ്ഹോ എന്‍റെ പ്രിയപ്പെട്ടവളെ .....

ഈ പഴത്തെ  നീ എന്‍റെ ഹൃദയമെന്ന് മാത്രം വിളിക്കരുതേ........

6 comments:

  1. chora ittunna oro pazhavum visappu varddippikkunnu

    ReplyDelete
  2. പാപത്തിന്റെ ശമ്പളം മരണമത്രേ......വിലക്കപ്പെട്ട കനി തേടിയുള്ള ഈ കഥായാത്ര കുരച്ചുകൂടി മനസ്സിലാവുന്ന ഭാഷയിൽ ആയിരുന്നെങ്കിൽ ഒറ്റവായനയ്ക്ക് മനസ്സിലാക്കാമായിരുന്നു. ഇവിടെ ഇതും ഇതിലപ്പുറവും ഒറ്റ വായനയ്ക്ക് മനസ്സിലാക്കാൻ കഴിയുന്ന ബുദ്ധിജീവികളും, അതിനോടൊപ്പം എന്നേപോലുള്ള കക്കൂസ് സാഹിത്യമെഴുതുന്ന മണ്ടൂസന്മാരും ഉണ്ട്. അത്കൊണ്ട് ഒറ്റവായനയ്ക്ക് മനസ്സിലാവുന്ന വിധത്തിൽ എഴുതിയാൽ എല്ലാവരും വായിക്കും. അല്ലേ ബുദ്ധിജീവികൾ മാത്രം. ആശംസകൾ.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. You Toooooo Brutus................

    ReplyDelete
  5. ഇന്ദു,

    എഴുത്തില്‍ ഒട്ടേറെ അക്ഷരത്തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ട്. കീബോര്‍ഡില്‍ ടൈപ്പ് ചെയ്ത് പരിചയക്കുറവാകാം കാരണം. പക്ഷെ, ഏത് മീഡിയയിലായാലും അക്ഷരതെറ്റുകള്‍ വരുക എന്നത് മോശമാണല്ലോ. അത് കൊണ്ട് പോസ്റ്റ് ചെയ്യും മുന്‍പ് ഒരിക്കല്‍ കൂടെ വായിച്ചു നോക്കുക.

    ReplyDelete